ആലുവ: തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്ത് സാമൂഹ്യപ്രവർത്തകനും തെരുവുനായ വിമുക്തസംഘം സംസ്ഥാന ചെയർമാനുമായ ജോസ് മാവേലി. മനുഷ്യത്വപരവും സന്തോഷകരവുമായ ഉത്തരവാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
റോഡില്‍നിന്ന് തെരുവുനായ്ക്കളെയും കന്നുകാലികളെയും നീക്കണമെന്നും ഇതിനായി പട്രോളിംഗ് സംഘത്തെ നിയോഗിക്കണമെന്നുമുള്ള സുപ്രീംകോടതിയുടെ നിര്‍ദേശം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തെരുവുനായ ആക്രമണത്തിനെതിരേ ജനരക്ഷയ്ക്കായി പോരാടിയ തനിക്കെതിരേ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 21 കേസുകൾ എടുത്തിരുന്നു. ഇതിനു പുറമെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി നിയമപോരാട്ടത്തിനൊടുവിൽ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ താൻ മേലാൽ ഇടപെടുകയില്ലെന്ന് സുപ്രീംകോടതിയിൽ മാപ്പപേക്ഷയും നൽകേണ്ടിവന്നുവെന്ന് ജോസ് മാവേലി പറഞ്ഞു.